Currency

കോപ്പിയടിച്ചാല്‍ മൂന്നുവര്‍ഷം വിലക്ക്; സഹായിച്ചാല്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം തടവ്

സ്വന്തം ലേഖകന്‍Friday, March 24, 2017 1:21 pm

പരീക്ഷയില്‍ കോപ്പിയടിക്കുന്നത് പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. കോപ്പിയടി തടയുന്നത് ലക്ഷ്യംവെച്ചുള്ള വിദ്യാഭ്യാസ ഭേദഗതിനിയമത്തിലാണ് പുതിയ തീരുമാനം. ഭേദഗതിനിയമം നിയമസഭ പാസാക്കി.

ബംഗളൂരു: പരീക്ഷയില്‍ കോപ്പിയടിക്കുന്നത് പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. കോപ്പിയടി തടയുന്നത് ലക്ഷ്യംവെച്ചുള്ള വിദ്യാഭ്യാസ ഭേദഗതിനിയമത്തിലാണ് പുതിയ തീരുമാനം. ഭേദഗതിനിയമം നിയമസഭ പാസാക്കി.

അതേസമയം കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കിയാല്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം തടവ് നല്‍കും. സ്‌കൂള്‍, കോളജ് പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കുന്നതടക്കമുള്ള നിരവധി പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ചുവെന്ന് കണ്ടെത്തിയാല്‍ സ്ഥാപനത്തിന്റെ അംഗീകാരവും നഷ്ടമാകും. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് കഴിഞ്ഞവര്‍ഷം വന്‍വിവാദത്തിനിടയാക്കിയിരുന്നു. പരീക്ഷാനിരീക്ഷണത്തിന് ചുമതലയുള്ള അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചാല്‍ ശിക്ഷയുറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x