ടിവെള്ളമാഫിയ രാസമാലിന്യം നിറഞ്ഞ ബെലന്തൂര്‍ തടാകത്തിന് സമീപത്ത് നിന്നും കുടിവെള്ളം ശേഖരിച്ച് വിൽക്കുന്നതായി റിപ്പോർട്ട്
ബാംഗ്ലൂർ: കുടിവെള്ളമാഫിയ രാസമാലിന്യം നിറഞ്ഞ ബെലന്തൂര്‍ തടാകത്തിന് സമീപത്ത് നിന്നും കുടിവെള്ളം ശേഖരിച്ച് വിൽക്കുന്നതായി റിപ്പോർട്ട്. സ്ഥലം പാട്ടത്തിനെടുത്ത് നഗരത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുഴല്‍കിണര്‍ കുഴിച്ചാണ് വെള്ളം ശേഖരിക്കുന്നത്.
വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളുടെ സാന്നിധ്യം മൂലം വേനല്‍ക്കാലത്ത് ബെലന്തൂര്‍ തടാകം പതഞ്ഞുപൊങ്ങി തീപിടിക്കുന്നത് പതിവു കാഴ്ചയാണ്. കുഴല്‍കിണറിലെ വെള്ളം മറ്റ് കുടിവെള്ള ശ്രോതസുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിനൊപ്പം ചേര്‍ത്താണ് വിൽക്കുന്നത്.
തടാകത്തിൽ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസ കേന്ദ്രങ്ങളിലെ കുഴല്‍ക്കിണറില്‍ പോലും കൂടിയ അളവില്‍ നൈട്രേറ്റ്, അമോണിയം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയസ് കണ്ടെത്തിയിട്ടുണ്ട്.
ദുര്‍ഗന്ധവും ശ്വാസകോശസംബന്ധരോഗങ്ങളും മൂലം ജനങ്ങൾ തടാകത്തിന് സമീപത്തു നിന്നും താമസം മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.