21 ജില്ലാ ആശുപത്രികളിലും 146 താലൂക്കാശുപത്രികളിലുമാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ആശുപത്രികളില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും കാന്റീന്‍ നിര്‍മിക്കുക. മേയ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് കമ്മിഷണര്‍ സുബോദ് യാദവ് പറഞ്ഞു.
ബംഗളൂരു: ഇന്ദിര കാന്റീന്‍ പദ്ധതി സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും സഹായികള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ദിര അമ്മ കാന്റീന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക.
21 ജില്ലാ ആശുപത്രികളിലും 146 താലൂക്കാശുപത്രികളിലുമാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ആശുപത്രികളില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും കാന്റീന്‍ നിര്‍മിക്കുക. മേയ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് കമ്മിഷണര്‍ സുബോദ് യാദവ് പറഞ്ഞു. ജൂണ്‍ മാസം കാന്റീന്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് 25000 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളില്‍ തുടങ്ങുന്ന ഇന്ദിര അമ്മ കാന്റീനുകളില്‍ നിന്ന് രാവിലെ ഇഡ്ഡലിയും സാമ്പാറും ഉച്ചയ്ക്കും രാത്രിയും ചോറ്, സാമ്പാര്‍, രസം, കൂട്ടുകറി എന്നിവയും ലഭിക്കും. അതേസമയം ബംഗളൂരുവിലെ ഇന്ദിര കാന്റീനിലേതിനേക്കാള്‍ കുറവായിരിക്കും ആശുപത്രി കാന്റീനിലെ വിലയെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.