ന്യൂജഴ്‌സി: ഇന്ത്യന്‍ വംശജയായ യുവതിയും ഏഴുവയസുകാരനായ മകനും യുഎസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിനിയായ എന്‍. ശശികലയും (40) മകന്‍ അനീഷ് സായിയുമാണ് കൊല്ലപ്പെട്ടത്. ന്യൂജഴ്സിയിലാണ് സംഭവം. ജോലി കഴിഞ്ഞു തിരിച്ചെത്തിയ ഭര്‍ത്താവ് എച്ച്. ഹനുമന്ത റാവു ആണ് വീട്ടില്‍ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ഹനുമന്തപ്പയും ശശികലയും ഒമ്പത് വര്‍ഷമായി യുഎസില്‍ സോഫ്റ്റ്വെയര്‍ പ്രൊഫഷനലുകളാണ്. ശശികല ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അതേസമയം, വംശീയ വിദ്വേഷമാണോ കൊലപാതകത്തിന് പിന്നിലുള്ളതെന്നു വ്യക്തമല്ല.
നേരത്തെ, കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്ല (32)യും സൗത്ത് കാരലൈനയില്‍ ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ ഹര്‍ണിഷ് പട്ടേലും (43) വെടിയേറ്റു മരിച്ചിരുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങളെ തുടര്‍ന്ന് യുഎസിലെ ഇന്ത്യന്‍ സമൂഹം ആശങ്കയിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.