
റിയാദ്: സൗദിയില്‍ ഇനി വിദേശികളുടെ ഉടമസ്ഥതയില്‍ ആശുപത്രികളും ഡിസ്‌പെന്‍സറികളും തുടങ്ങാം. ഇതുസംബന്ധിച്ചു നിയമ ഭേദഗതിക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി
സൗദിയില്‍ ആശുപത്രികളും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും തുടങ്ങാന്‍ വിദേശ നിക്ഷേപകര്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നിയമ ഭേദഗതിയ്ക്കാണ് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയത്. സ്വകാര്യ ഡിസ്പന്‍സറികളും ആശുപത്രികളും, സ്വദേശിയും സ്പെഷലിസ്റ്റുമായ ഡോക്ടറുടെ ഉടമസ്ഥതയിലേ അനുവദിക്കൂ എന്ന നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. സ്ഥാപനം നിയന്ത്രിക്കേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതും ഈ ഡോക്ടറായിരിക്കണമെന്നും മാത്രമല്ല ഇയാള്‍ മറ്റേതെങ്കിലും സഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ ഈ നിയമങ്ങളെല്ലാം ഭേദഗതി ചെയ്തു കൊണ്ടുള്ള നിര്‍ദേശമാണ് സല്‍മാന്‍ രാജാവ് അംഗീകരിച്ചത്. റിക്രൂട്‌മെന്റ് ഓഫീസ്, മാന്‍ പവര്‍ സപ്ലൈ, ട്രാന്‍സ്പോര്‍ട്ടിങ് സര്‍വീസ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നീ മേഖലകളില്‍ വിദേശികളുടെ ഉടമസ്ഥതയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ആശുപത്രികളും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും തുടങ്ങാന്‍ വിദേശ നിക്ഷേപകര്‍ക്ക് അനുമതി നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.