കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിയമോപദേശം നല്‍കാന്‍ അഭിഭാഷക പാനലുമായി ഇന്ത്യന്‍ എംബസ്സി. സൗജന്യമായി നിയമോപദേശം നല്‍കാന്‍ സന്നദ്ധത അറിയിച്ച അഞ്ചു അഭിഭാഷകരുടെ പേരുവിവരങ്ങള്‍ എംബസ്സി പ്രസിദ്ധീകരിച്ചു.
നിയമസഹായം ആവശ്യമായ പ്രവാസികള്‍ക്ക് സൗജന്യമായി അത് ലഭ്യമാക്കാനുള്ള ഇന്ത്യന്‍ എംബസ്സിയുടെ ശ്രമത്തിന്റെ ഭാഗമായാണ് അഭിഭാഷക പാനല്‍ രുപീകരിച്ചത്. കുവൈത്തില്‍ സ്ഥിരതാമസക്കാരായ ഇന്ത്യന്‍ അഭിഭാഷകരില്‍ നിന്നു ഇതിനായി എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. സൗജന്യ നിയമോപദേശം നല്‍കാന്‍ സന്നദ്ധത അറിയിച്ചു അഞ്ചു അഭിഭാഷകര്‍ മുന്നോട്ടുവന്നതായി എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബെന്നി തോമസ്, ദീപ അഗസ്റ്റിന്‍, ഹാജീര്‍ നൈനാന്‍ കോയ, ജോസഫ് വില്‍ഫ്രഡ്, നസറി അബ്ദുള്‍ റഹ്മാന്‍ എന്നിവരെയാണ് എംബസ്സി അഭിഭാഷക പാനലില്‍ ഉള്‍പ്പെടുത്തിയത്. നിയമോപദേശം ആവശ്യമായ പ്രവാസികള്‍ക്കു എംബസ്സി സാമൂഹ്യക്ഷേമവിഭാഗവുമായി ബന്ധപ്പെട്ട ശേഷം ഇവരെ നേരിട്ട് സമീപിക്കാവുന്നതാണ്. കേസുകളില്‍ സൗജന്യമായി നിയമോപദേശം ലഭ്യമാക്കുക എന്നത് മാത്രമാണ് സേവനം കൊണ്ട് ഉദ്യേശിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.