അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജെയിംസ് കോമിയുടെ ഇടപെടലുകളാണെന്ന് ഹിലരി ക്ലിന്റണ്‍.
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഡയറക്ടര്‍ ജെയിംസ് കോമിയുടെ ഇടപെടലുകളാണെന്ന് ഹിലരി ക്ലിന്റണ്‍. പാര്‍ട്ടിയുടെ ക്യാംപെയിന്‍ ഡോണേഴ്സുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം.
ഒക്ടോബര്‍ 28 നാണ് ഹിലരിയുടം വിവാദ ഇ മെയിലുകളെക്കുറിച്ച് അന്വേഷിക്കുന്നതായി കാണിച്ച് യു.എസ് കോണ്‍ഗ്രസിന് കോമി കത്തയച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള മൂന്നാമത്തെ സംവാദം കഴിഞ്ഞപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതിയെ ബാധിച്ചു.
ആരോപണങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കാട്ടി പ്രചരണം അവസാനിക്കുന്ന രണ്ട് നാള്‍ മുന്‍പ് എഫ്ബിഐ ഡയറക്ടര്‍ മറ്റൊരു കത്തും നൽകിയിരുന്നു. ഈ ഇടപെടൽ തെരെഞ്ഞെടുപ്പിൽ തനിക്കുണ്ടായിരുന്ന പിന്തുണ കൂറയ്ക്കാൻ ഇടയാക്കിയെന്നാണ് ഹിലരി ക്ലിന്റൺ ആരോപിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.