വിവാദ ഉത്തരവ് ഒരാഴ്ച്ചയ്ക്ക് ശേഷം സിയാറ്റ കോടതിയാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അതേസമയം പഴുതുകള്‍ അടച്ചുള്ളതായിരിക്കും പുതിയ ഉത്തരവെന്ന് വ്യക്തമാക്കിയ ട്രംപ് കുടിയേറ്റം വിലക്കിയുള്ള ഉത്തരവ് തടഞ്ഞ കോടതിയെയും രൂക്ഷമായി വിമര്‍ശിച്ചു.
വാഷിങ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ഉത്തരവ് അടുത്തയാഴ്ച്ച പുറത്തിറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് മൂന്ന് മാസം യാത്രാ വിലക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസം യാത്രാവിലക്കും ഏര്‍പ്പെടുത്തുന്ന ഉത്തരവ് ജനുവരി 27നാണ് ട്രംപ് പുറത്തിറക്കിയത്. ഉത്തരവിനെ തുടര്‍ന്ന് 60000ത്തോളം പേരുടെ വിസകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ വിവാദ ഉത്തരവില്‍ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധം ഉയര്‍ന്നു. കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.
വിവാദ ഉത്തരവ് ഒരാഴ്ച്ചയ്ക്ക് ശേഷം സിയാറ്റ കോടതിയാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അതേസമയം പഴുതുകള്‍ അടച്ചുള്ളതായിരിക്കും പുതിയ ഉത്തരവെന്ന് വ്യക്തമാക്കിയ ട്രംപ് കുടിയേറ്റം വിലക്കിയുള്ള ഉത്തരവ് തടഞ്ഞ കോടതിയെയും രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ ശക്തിപ്പെടുന്നതിനും വേണ്ടിയാണ് കുടിയേറ്റ നിയന്ത്രണമെന്നാണ് ഉത്തരവിനെ ന്യായീകരിച്ച് ട്രംപ് നേരത്തെ വ്യക്തമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.