മൈക്രോസോഫ്റ്റ്, ആമസോൺ, ബോയിംഗ് തുടങ്ങിയ ഭീമൻ കമ്പനികളുടെ ആസ്ഥാനമായ യുഎസിലെ സിയാറ്റിൽ നഗരത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 ശതമാനവും ഇന്ത്യക്കാർ. 13.5 ശതമാനമാണു ചൈനക്കാരുടെ എണ്ണം. സാൻഫ്രാൻസിസ്കോയിലെ സിലിക്കൺ വാലിയുടെ നിലനിൽപ്പിനു കാരണം വിദേശതൊഴിലാളികളാണെന്നും ദ സിയാറ്റിൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സിലിക്കൺ വാലിയിലെ ജോലിക്കാരിൽ 70 ശതമാനവും വിദേശികളാണ്. അമേരിക്കയിലെ മറ്റ് ഐടി ഹബുകളിലും വിദേശതൊഴിലാളികളുടെ എണ്ണം കൂടുതലാണ്. ദേശ തൊഴിലാളികൾ ഇല്ലെങ്കിൽ സിലിക്കൺ വാലിയടക്കമുള്ള ഐടി ഹബുകളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.