
ക്യൂന്‍സ് ലാന്‍ഡ്: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സങ്കേതമായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ വിനോദ സഞ്ചാരികളുടെ മരണം തുടര്‍ക്കഥയാകുന്നു. എഴുപത്തഞ്ചു വയസുള്ള ജപ്പാന്‍കാരിയുടെ മരണത്തോടെ ഈ വര്‍ഷം ഇവിടെ മരിച്ചവരുടെ എണ്ണം പത്തായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. സ്കൂബാ ഡൈവിങ്ങിനിടെയായിരുന്നു മരണം. കടലില്‍നിന്ന് പൊക്കിയെടുത്ത് ഇവര്‍ക്ക് അടിയന്തിര ശുശ്രൂഷ കൊടുത്തെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം രണ്ട് ഫ്രഞ്ച് പൌരന്മാരും ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയും മരണപ്പെട്ടിരുന്നു. അതേസമയം പ്രായമായവരാണ് മരിച്ചവരില്‍ ഭൂരിഭാഗമെന്നും ഇവര്‍ പല രോഗങ്ങള്‍ക്ക് നിലവില്‍ ചികിത്സയിലുള്ളവരാണെന്നുമാണ് ടൂറിസ്റ്റ് കേന്ദ്രം അധികൃതര്‍ പറയുന്നത്. പ്രതിവര്‍ഷം 20 ലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്ക്. വടക്കു കിഴക്കന്‍ ആസ്ത്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിനു തീരത്താണ് 3000 കിലോ മീറ്റര്‍ നീണ്ടു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്തമായ പവിഴപ്പുറ്റ് ശൃംഖല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Incredible points. Sound arguments. Keep up the good spirit.
Amazing things here. I am very satisfied to look your post.
Thank you so much and I’m taking a look ahead to touch you.
Will you please drop me a mail?