കുവൈത്ത് സിറ്റി: സ്വകാര്യ സ്‌കൂളുകളില്‍ എഴുത്ത് പരീക്ഷ പാടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിരോധനം ബാധകമാണ്. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ മൂല്യനിര്‍ണയത്തിന് അവലംബിച്ച രീതി തുടരണം. ചില വിദ്യാലയങ്ങള്‍ എഴുത്ത് പരീക്ഷ നടത്തുന്നതിന് ഇതിനകം വാങ്ങിയ അനുമതി റദ്ദാക്കിയതായും മന്ത്രാലയം സ്‌പെഷല്‍ എജ്യുക്കേഷന്‍ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലെ വ്യക്തമാക്കി.
ഒന്നാം സെമസ്റ്ററില്‍ പ്രത്യേക അനുമതിയോടെ സ്‌കൂളുകളില്‍ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. അത്തരം വിദ്യാലയങ്ങളിലും എഴുത്ത് പരീക്ഷയ്ക്ക് അനുമതി ഇല്ല. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണങ്ങളും കടുപ്പിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നത് ഒഴിവാക്കാന്‍ എഴുത്തുപരീക്ഷ വേണ്ടെന്ന് വച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.