റിയാദ്: വിശുദ്ധ റമദാനെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി. റമദാന് മുന്നോടിയായി തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുല്‍ അസീസ് വാതില്‍ താല്‍ക്കാലികമായി തുറന്നു നല്‍കി. വിശുദ്ധ കഅ്ബയെ പ്രദിക്ഷണം ചെയ്യാന്‍ എളുപ്പത്തില്‍ എത്താവുന്ന മസ്ജിദുല്‍ ഹറമിലെ ഏറ്റവും വലിയ ഗേറ്റാണിത്. ഹറമിലെ മുഴുവന്‍ വാതിലുകളും റമദാനില്‍ തുറന്നിടും.
വിശ്വാസികള്‍ക്ക് 24 മണിക്കൂറും സേവനം നല്‍കാന്‍ ഇരുഹറം കാര്യാലയത്തിന് കീഴില്‍ വിപുലമായ പദ്ധതികളാണ് ഇരു ഹറമുകളിലും ഒരുക്കിയിട്ടുളത്. റമദാനില്‍ ഹറമില്‍ മുഴുവന്‍ കവാടങ്ങള്‍ തുറന്നിടുമെന്നു ഇരു ഹറം വകുപ്പ് മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു, ഹറമില്‍ 210 കവാടങ്ങളും ഏഴു അടിപാതകളും മയ്യത്ത് പ്രവേശിക്കുന്നതിന് ഒരു കവാടവുമാണ് ഉള്ളത്.
റമദാനുമായി ബന്ധപ്പെട്ട് പഴുതടച്ച സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്ക്. ഭജനമിരിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പത്താമത്തെ നോമ്പ് ദിനം വരെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.