റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ രണ്ടായിരിത്തോളം ഇന്ത്യക്കാര്‍ മാസങ്ങളായി ജോലിയില്ലാതെ ദുരിതത്തില്‍. ഏഴ് മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും കഴിഞ്ഞിട്ട് മാസങ്ങളായ ഇവര്‍ ഭക്ഷണത്തിന് പോലും വകയില്ലാതെ താമസ സ്ഥലത്ത് നരക യാതനയിലാണ്.
കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തിരുന്നവരാണ് ഭൂരിഭാഗവും. റമദാനില്‍ ഇഫ്താര്‍ ടെന്റുകളില്‍ നിന്നും വഴിയരികില്‍ നിന്നും മാത്രമാണിപ്പോള്‍ ഭക്ഷണം. ഭക്ഷണവും മരുന്നും ലഭിക്കാതെ മാസങ്ങളായി ശോചനീയാവസ്ഥയില്‍ കഴിയുന്ന ഇവര്‍ സുമനസുകളും എംബസിയും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണിപ്പോള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.