റിയാദ്: വിദേശി ജീവനക്കാരുടേയോ കുടുംബാംഗങ്ങളുടെയോ പാസ്പോര്ട്ടുകള് പിടിച്ചു വെക്കുന്നത് നിയമലംഘനമാണെന്ന് സൗദി തൊഴില്‍ മന്ത്രാലയം. സൗദിയിലെ നിയമമനുസരിച്ച് ജീവനക്കാരുടെ പാസ്പോര്ട്ടുകള് തൊഴിലുടമകള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. ഇത്തരത്തില്‍ പാസ്പോര്‍ട്ട് തൊഴിലുടമകള്‍ കൈയ്യില്‍ വെക്കുന്നതായി പരാതി ലഭിച്ചാല്‍ അയ്യായിരം റിയാല്‍ പിഴ ഈടാക്കും.
ഇത്തരം പരാതികള്‍ വീണ്ടും ഉയര്‍ന്നതോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. എന്നാല്‍ നിശ്ചിത സാഹചര്യങ്ങളില്‍ മാത്രം തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തൊഴിലുടമക്ക് കൈവശം സൂക്ഷിക്കാം. എന്നാല്‍ ഇതിനും തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. നഷ്ടപ്പെടുകയോ കേടായിപ്പോകുമെന്നോ തൊഴിലാളിക്ക് ഭീതിയുണ്ടെങ്കില്‍ പാസ്പോര്‍ട്ട് തൊഴിലുടമയില്‍ ഏല്‍പ്പിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടാലുടന്‍ പാസ്പോര്ട്ടുകള് കൈമാറിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിര്‍ബന്ധമായി പാസ്പോര്‍ട്ട് പിടിച്ചുവെച്ചാല്‍ തൊഴിലാളിക്ക് മന്ത്രാലയത്തിന് പരാതി നല്‍കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.