ദ് സെല്ലൗട്ട്’ എന്ന നോവലിലൂടെ അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റി ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അർഹനായി.
ന്യൂയോര്‍ക്ക് : ദ് സെല്ലൗട്ട്’ എന്ന നോവലിലൂടെ അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റി ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അർഹനായി. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കക്കാരന്‍ കൂടിയായിരിക്കുകയാണ് പോൾ ബീറ്റി. വര്‍ണവിവേചനത്തോടുള്ള അതിരൂക്ഷമായ വിമർശനമാണ് പുരസ്കാരത്തിന് അർഹമായ നോവലിന്റെ ഇതിവൃത്തം.
ഒരേസമയം ഞെട്ടലുളവാക്കുന്നതും അപ്രതീക്ഷിതായ രീതിയില്‍ തമാശയുള്ളതുമാണ് കൃതിയെന്ന് ജൂറി അംഗങ്ങള്‍ വിലയിരുത്തി. 54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൌട്ട്. നോവലിന് നാഷണല്‍ ബുക് ക്രിറ്റിക്സ് സര്‍കിള്‍ അവാര്‍ഡ് നേരത്തെ ലഭിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.