കുവൈത്ത് സിറ്റി: സൗദിക്കു പിന്നാലെ ഗള്‍ഫില്‍ കുവൈത്തും ഫൈസര്‍ വാക്‌സീന് അനുമതി നല്‍കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യഘട്ടമായി വാക്‌സീന്‍ നല്‍കുന്നത്. മിഷ്‌റെഫിലെ വാക്‌സീന്‍ കേന്ദ്രത്തില്‍ പ്രതിദിനം 10,000 പേര്‍ക്ക് വാക്‌സീന്‍ നല്‍കാനാകുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
വാക്‌സീന്‍ വിതരണം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സീന്‍ ആവശ്യമുള്ളവര്‍ക്കായി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.