അബൂദബി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇയില്‍ നിന്ന് മടങ്ങി. യുഎഇ സമയം മൂന്ന് മണിയോടെയായിരുന്നു മടക്കയാത്ര. സമൂഹ കുര്‍ബാനക്ക് ശേഷം യുഎഇ രാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്ന യാത്രയയപ്പ് ചടങ്ങോടെയാണ് മാര്‍പ്പാപ്പയുടെ മടക്കം.
അബുദാബിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ സമൂഹ കുര്‍ബാന നടന്നു. ഗള്‍ഫിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുര്‍ബാന ചടങ്ങിനാണ് സ്റ്റേഡിയം സാക്ഷിയായത്. അബുദാബി സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഒന്നരലക്ഷത്തോളം പേരാണ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇന്നലെ രാത്രി മുതല്‍ അബുദാബി സ്പോര്‍ട്സ് സിറ്റിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. അമ്പതിനായിരത്തോളം പേര്‍ക്ക് ശേഷിയുള്ള സ്റ്റേഡിയം മാര്‍പ്പാപ്പ എത്തുന്നതിന് മുമ്പേ നിറഞ്ഞു കവിഞ്ഞു.
മലയാളമടക്കം വിവിധ ഭാഷകളിലായിരുന്നു പ്രാര്‍ഥന. സ്റ്റേഡിയത്തിന് പുറത്തും വലിയ സ്‌ക്രീനുകള്‍ക്ക് പതിനായിരങ്ങള്‍ പ്രാര്‍ഥനയില്‍ പങ്കുചേരാനായി എത്തിയിരുന്നു. രാവിലെ പത്തരയോടെ സ്റ്റേഡിയത്തിലേക്ക് എത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വാഹനത്തില്‍ ചുറ്റിനടന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെ അഭിവാദ്യം ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.