വാഷിങ്ടണ്‍ ഡി സിയില്‍ നടന്ന റാലിയില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ബറാക് ഒബാമ തന്റെ ടെലഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു റാലി.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പിന്തുണച്ച് വന്‍ റാലി. വാഷിങ്ടണ്‍ ഡി സിയില്‍ നടന്ന റാലിയില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ബറാക് ഒബാമ തന്റെ ടെലഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു റാലി.
ബറാക് ഒബാമ സര്‍ക്കാര്‍ തന്റെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് ട്രംപ് രംഗത്തെത്തിയത്. ഒബാമയുടെ നടപടി മോശമായെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ വാദങ്ങള്‍ നിഷേധിച്ച് ഒബാമയുടെ വക്താവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഒബാമയുടെ നടപടി നിയമവിരുദ്ധമാണെന്ന് എതിര്‍ത്തുകൊണ്ടായിരുന്നു ട്രംപ് അനുകൂലികളുടെ റാലി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.