ദോഹ: വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ നടത്തുന്നവര്‍ കോവിഡ് വാക്സിനേഷനായി ക്ലിനിക്കില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയെന്ന് അധികൃതര്‍.
ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ ലാബ് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് എന്നിവ പ്രാഥമിക ഹെല്‍ത്ത് സെന്ററുകളിലോ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആശുപത്രികളിലോ അധികൃതരെ കാണിച്ചാല്‍ വാക്സീന്‍ എടുക്കാം. യോഗ്യരാണെന്ന് ബോധ്യപ്പെട്ടാല്‍ വാക്സീന്‍ നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
നിലവില്‍ 16 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഫൈസര്‍- ബയോടെക് കോവിഡ് വാക്സീന്‍ സുരക്ഷിതമാണ്. മുലയൂട്ടുന്ന അമ്മമാരും ഗര്‍ഭിണികളും വാക്സീന്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണം. എല്ലാവരും കോവിഡ് മുന്‍കരുതല്‍ തുടരണമെന്നും ഡോ. സോഹ ഓര്‍മ്മപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.