റിയാദ്: സൗദിയിലെ സമഗ്രമായ മെട്രോ ട്രെയിന്‍ നെറ്റ് വര്‍ക്ക് ആദ്യ ഘട്ട സര്‍വീസ് സെപ്തംബറോടെ തുടങ്ങും. റിയാദ് റോയല്‍ കമ്മീഷന്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. സര്‍വീസിന് മുന്നോടിയായി ട്രാക്കുകളില്‍ ട്രയല്‍ റണ്‍ ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. 176 കി.മീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ നീളം കൂടിയ മെട്രോ ലൈനില്‍പ്പെടും റിയാദ് മെട്രോ. 80 സ്റ്റേഷനുകളാണ് മെട്രോക്കായി സജ്ജീകരിച്ചത്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനില്‍. അതിവേഗത്തില്‍ മാറിക്കയറാവുന്ന മെട്രോയില്‍ 36 കിലോമീറ്റര്‍ തുരങ്കമാണ്. റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കാന്‍ ബസ് സര്‍വീസുകളുണ്ടാകും. ബസ്സിനും ട്രെയിനിനും ഒരേ കാര്‍ഡാകും നല്‍കുക.
അതേസമയം ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുമെന്ന് സൗദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ റിയാദില്‍ പത്ത് കോടി ജനങ്ങളുണ്ടാകുമെന്ന് കണക്കു കൂട്ടിയുള്ള പദ്ധതികളാണ് വരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലെ കിങ് സല്‍മാന്‍ പാര്‍ക്ക്, ഖിദ്ദിയ്യ തുടങ്ങിയവയുമായും മെട്രോയെ ബന്ധിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.