Currency

സൗദിയില്‍ തുണി, അത്തര്‍ കടകളില്‍ 70% സ്വദേശിവല്‍ക്കരണം

സ്വന്തം ലേഖകന്‍Tuesday, January 1, 2019 12:16 pm
emp

റിയാദ്: സൗദിയിലെ തുണിക്കടകളിലും അത്തര്‍ ഷോപ്പുകളിലും 70 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കി. ഊദ്, അത്തര്‍, ബുഖൂര്‍ കടകളിലും തുണിക്കടകളിലും 30 ശതമാനം വിദേശികളെ മാത്രമേ ജോലിക്ക് വയ്ക്കാന്‍ അനുമതിയുള്ളൂ.

സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഈ മേഖലകള്‍കൂടി ഉള്‍പെടുത്തിയതായി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍ റാജ്ഹി വ്യക്തമാക്കി. ബനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പലചരക്കുകടകളെയും പദ്ധതിക്കു കീഴില്‍ കൊണ്ടുവരുമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിലൂടെ 35000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാമെന്നതിന് പുറമേ വിദേശത്തേക്കുള്ള പണമൊഴുക്ക് നിരീക്ഷിക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x