പുതിയ റോഡുകളുടെ നിർമ്മാണപ്രവർത്തി സ്വകാര്യമേഖലയ്ക്ക് നൽകി ടോൾ പിരിവ് നടത്താൻ സൗദി ആലോചിക്കുന്നു. വിഷന്‍ രണ്ടായിരത്തി മുപ്പത് പദ്ധതിപ്രകാരം പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
റിയാദ്: പുതിയ റോഡുകളുടെ നിർമ്മാണപ്രവർത്തി സ്വകാര്യമേഖലയ്ക്ക് നൽകി ടോൾ പിരിവ് നടത്താൻ സൗദി ആലോചിക്കുന്നു. വിഷന്‍ രണ്ടായിരത്തി മുപ്പത് പദ്ധതിപ്രകാരം പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം നിലവിലുള്ള റോഡുകളിൽ ടോൾ പിരിവ് ഏർപ്പെടുത്തില്ലെന്നും ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബി.ഒ.ടി വ്യവസ്ഥയില്‍ പുതിയ റോഡുകളുടെ നിർമ്മാണവും നടത്തിപ്പും സ്വകാര്യമേഖലയ്ക്ക് നൽകാനാണ് ആലോചന. അന്താരാഷ്ട്ര കമ്പനികൾക്ക് നിർമ്മാണപ്രവർത്തി നൽകുക വഴി രാജ്യത്തെ വിദേശ നിക്ഷേപവും വർധിപ്പിക്കാം എന്നാണ് കണക്കുകൂട്ടൽ. 64,000 കി.മീറ്റര്‍ നീളത്തില്‍ പുതിയ റോഡുകള്‍ നിര്‍മിക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.