അറുപത് വയസ്സ് കഴിഞ്ഞ ഒരു വിദേശിയെ ഒരു സ്ഥാപനത്തില്‍ തൊഴിലാളിയായി നിയമിച്ചാല്‍ അത് രണ്ട് വിദേശ തൊഴിലാളികളെ നിയമിച്ചതിന് തുല്ല്യമായി പരിഗണിച്ച് നിതാഖാത്തില്‍ കണക്കുകൂട്ടാനാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ആലോചിക്കുന്നത്.
റിയാദ്: സൗദിയിലെ തൊഴിൽ മേഖലയിൽ അറുപത് വയസ്സ് പിന്നിട്ട വിദേശികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. അറുപത് വയസ്സ് കഴിഞ്ഞ ഒരു വിദേശിയെ ഒരു സ്ഥാപനത്തില്‍ തൊഴിലാളിയായി നിയമിച്ചാല്‍ അത് രണ്ട് വിദേശ തൊഴിലാളികളെ നിയമിച്ചതിന് തുല്ല്യമായി പരിഗണിച്ച് നിതാഖാത്തില്‍ കണക്കുകൂട്ടാനാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ആലോചിക്കുന്നത്.
രാജ്യത്തിന്റെ തൊഴിൽ മേഖലയിൽ കൂടുതൽ സ്വദേശി സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന്റെയും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. അതേസമയം നിക്ഷേപക വിസയില്‍ രാജ്യത്തെത്തിയവർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ദ്ധർ, ആരോഗ്യമേഖലയിലെ വിദഗ്‌ദ്ധർ എന്നിവരെ ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.