
റിയാദ്: സ്വദേശിവത്കരണം പ്രാബല്യത്തിലായ മൊബൈല്‍ ഫോണ്‍ കടകളില്‍ വ്യാപക പരിശോധന തുടരുന്നു. സൗദിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്താനായിരുന്നു പരിശോധന. 1369 നിയമ ലംഘനങ്ങള്‍ ഇതില്‍ കണ്ടെത്തി. 408 മറ്റു നിയമ ലംഘനങ്ങളും സ്ഥാപനങ്ങളില്‍ കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന നടന്നു.
40,315 ഫീല്‍ഡ് പരിശോധനകളാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് നടത്തിയത്. ഇതില്‍ 38,353 സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണവും മറ്റു നിയമങ്ങളും പൂര്‍ണമായും പാലിച്ചതായി കണ്ടെത്തി. 1870 സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ല. നിയമ ലംഘനങ്ങള്‍ക്ക് 1306 സ്ഥാപനങ്ങള്‍ക്ക് താക്കീത് നോട്ടീസ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.