റിയാദ്: സൗദിയില്‍ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. നിതാഖാത്ത് വ്യവസ്ഥയില്‍ ഇളം പച്ച ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയമാണ് താത്കാലിക ഇളവ് അനുവദിച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാനാവും.
ഒക്ടോബര്‍ വരെയാണ് ഇളവ് പ്രബല്യത്തിലുണ്ടാവുക. സ്വദേശിവത്കരണം പൂര്‍ത്തീകരിച്ച് ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളുടെ എണ്ണത്തില്‍ കുറവ് വരുത്താതെ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാം എന്നതാണ് ആനുകൂല്യം. നിലവില് ഇത്തരം സ്ഥാപങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവാദമുണ്ടായിരുന്നില്ല.
പുതുതായി എടുക്കുന്ന വിദേശികള്‍ ഉള്‍പെട്ടാലും സ്ഥാപനം ഇളം പച്ച ഗണത്തില്‍ തുടരാന്‍ ആവശ്യമായ സ്വദേശികളുടെ ശതമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. സ്വദേശിവത്ക്കരണം നില നിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്ന ‘മരിന്‍’ എന്ന തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ സംവിധാനത്തിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.