റിയാദ്: ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം ജോലികളില്‍ ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഫോണ്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികള്‍ മാത്രമേ ഇനി പാടുള്ളൂ.
സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്ന ജോലികളുണ്ട്. ഇതാണ് പൂര്‍ണമായും സൗദികള്‍ക്ക് മാത്രമായി നിശ്ചയിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ജോലികളിലേക്ക് വേണ്ട അടിസ്ഥാന ട്രെയിനിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കാം. ഉത്തരവ് പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ സൗദികളെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.