യൂറോപ്യന്‍ യൂണിയന് സമാനമായി 12 രാജ്യങ്ങളുടെ വാണിജ്യ കൂട്ടായ്മയായ ടിപിപിയില്‍ നിന്ന് അമേരിക്ക പിന്മാറി. കരാര്‍ അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയന് സമാനമായി 12 രാജ്യങ്ങളുടെ വാണിജ്യ കൂട്ടായ്മയായ ടിപിപിയില്‍ നിന്ന് അമേരിക്ക പിന്മാറി. കരാര്‍ അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്ന കരാറുകളില്‍ നിന്ന് പിന്മാറുമെന്ന ട്രംപിന്റെ മുഖ്യ പ്രചരണ വാഗ്ദാനമാണ് അധികാരത്തിലേറി ആദ്യ ആഴ്ചയില്‍ തന്നെ നടപ്പാക്കുന്നത്.
കൂടാതെ ഗര്‍ഭഛിദ്രം നടത്താന്‍ വിദേശത്തെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കി. ലോകസാമ്പത്തിക വ്യവസ്ഥയുടെ 40 ശതമാനം കയ്യാളുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു ടിപിപി. അമേരിക്കയെ കൂടാതെ ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, മലേഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളായിരുന്നു ടിപിപിയില്‍ ഉണ്ടായിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.