
റിയാദ്: സ്ത്രീകളുടെ സംരക്ഷണത്തിനായി പുതിയ നയമവുമായി സൗദി മന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം വിവാഹവും വിവാഹമോചനവും എസ്എംഎസ് വഴി സത്രീകളെ അറിയിക്കും.
സാധാരണയായി വിവാഹമോചനം നടന്ന വിവരം സ്ത്രീകള്‍ അറിയുന്നത് വളരെ വൈകിയായിരിക്കും. അതിനാല്‍ വിവാഹ മോചനം നേടിയ ശേഷവും പല സ്ത്രീകള്‍ക്കും ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമേല്‍ക്കേണ്ടി വരാറുണ്ട്. ഇത്തരമൊരു കേസ് അടുത്തിടെ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു, ഈ സാഹചര്യത്തിലാണ് പുതിയ നിയമവുമായി സൗദി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
വിവാഹമോചന കേസ് ഫയല്‍ ചെയ്താല്‍ ഈ നിയമ പ്രകാരം കുടുംബ കോടതി സ്ത്രീയുടെ ഫോണിലേക്ക് എസ്എംഎസ് അയച്ച് കാര്യം അറിയിക്കണം. എന്നാല്‍ വിവാഹമോചനം എന്ന് നേരിട്ട് പറയാതെ കുടുംബ കോടതിയെ അത്യാവിശ്യമായി ബന്ധപ്പെടണം എന്ന തരത്തിലായിരിക്കും സന്ദേശത്തിലെ ഉള്ളടക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.