ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ആറിരട്ടിയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതെന്നും യൂനിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു.
ന്യൂയോർക്ക്: ലോകത്തെമ്പാടുമുള്ള മുപ്പത് കോടി കുട്ടികള്‍ ശ്വസിക്കുന്നത് മലിനവായുവെന്ന് യൂനിസെഫ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ആറിരട്ടിയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോതെന്നും യൂനിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ലോകത്തുള്ള 90 ശതമാനം കുട്ടികളും കഴിയുന്നത് മാരഗമായ തോതിൽ അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളിലുമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, വായു മലിനീകരണത്തിന്റെ തോത് എട്ടു ശതമാനം വര്‍ധിച്ചു. അന്തരീക്ഷ മലിനീകരണം കാരണം ഒരു മിനിറ്റില്‍ ആറുപേര്‍ എന്ന നിലയില്‍ പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നുണ്ട്. ഓരോ വര്‍ഷവും അഞ്ചു വയസ്സിനു താഴെയുള്ള ആറു ലക്ഷത്തോളം കുട്ടികളുടെ മരണത്തിനും കാരണമാകുന്നതും വായുമലിനീകരണമാണ്- റിപ്പോർട്ടിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.