വരുന്ന മൂന്ന് മാസത്തിനുള്ളിൽ മേഖലയിലെ 51 ശതമാനം തൊഴിൽദാതാക്കളും പുതിയ ജീവനക്കാരെ നിയമിക്കും. ഇതിൽ 41 ശതമാനം നിയമനവും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലായിരിക്കും.
മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ മേഖലയിലെ മൂന്നിൽ രണ്ട് തൊഴിൽ ദാതാക്കളും ഈ വർഷം പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഗൾഫ് മേഖലയിലെ മുൻനിര ജോബ് വെബ്സൈറ്റായ bayt.com, കൺസൾട്ടിംഗ് ഗ്രൂപ്പായ YouGov എന്നിവർ ചേർന്ന് തയ്യാറാക്കിയ മിഡിൽ ഈസ്റ്റ് ജോബ് ഇൻഡക്സ് സർവ്വേയിലാണ് ഈ കണ്ടെത്തൽ.
വരുന്ന മൂന്ന് മാസത്തിനുള്ളിൽ മേഖലയിലെ 51 ശതമാനം തൊഴിൽദാതാക്കളും പുതിയതായി ജീവനക്കാരെ നിയമിക്കും. ഇതിൽ 41 ശതമാനം നിയമനവും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലായിരിക്കും. 27 ശതമാനം പേർക്ക് കോർഡിനേറ്റർ തസ്തികയിലും 26 ശതമാനം പേർക്ക് മാനേജർ തസ്തികയിലും ഇക്കാലയളവിൽ തൊഴിൽ ലഭിക്കും.
41 ശതമാനം കമ്പനികൾ ചുരുങ്ങിയത് 4 പേരെയെങ്കിലും പുതിയതായി നിയമിക്കും. സ്വകാര്യമേഖലയിലെ കമ്പനികളാണ് കൂടുതലായും പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നത്. 54 ശതമാനം പ്രാദേശിക കമ്പനികളും 52 ശതമാനം മൾട്ടിനാഷണൽ കമ്പനികളും വരുന്ന മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമനം നടത്തുമെന്നാണ് സർവ്വേഫലം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.