
ഷാര്‍ജ: ദേശീയദിനം പ്രമാണിച്ച് യു.എ.ഇയില്‍ 1125ലധികം തടവുകാര്‍ക്ക് കൂടി മോചനം. നല്ലനടപ്പ് അടിസ്ഥാനമാക്കിയാണ് ജയിലില്‍നിന്ന് വിട്ടയക്കുന്നത്. ദുബായിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും, റാസല്‍ ഖൈമയില്‍ 205, അജ്മാനില്‍ 90, ഷാര്‍ജ 182 തടവുകാരെയും മോചിപ്പിക്കും. ഉമ്മുല്‍ഖുവൈനിലും മോചനത്തിന് നടപടിയുണ്ടെങ്കിലും തടവുകാരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
785 പേര്‍ക്ക് ജയില്‍മോചനം നല്കാന് കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനും ഉത്തരവിട്ടിരുന്നു. 47ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ദുബായ് എമിറേറ്റിലെ ജയിലുകളില്‍നിന്ന് വ്യത്യസ്ത രാജ്യക്കാരായ 625 പേരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആണ് നിര്‍ദേശം നല്‍കിയത്.
തടവുകാലം ജയിലിനകത്ത് മാന്യമായ സ്വഭാവം പുറത്തെടുത്തവര്ക്കാണ് പ്രഥമ പരിഗണന ലഭിച്ചത്. അതേസമയം ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.