ദുബായ്: ഗള്‍ഫിലെ ആദ്യ ജല വൈദ്യുതി പദ്ധതിക്ക് ദുബായില്‍ കരാറായി. ദുബായ് എമിറേറ്റിലെ ഹത്ത അണക്കെട്ടിനോട് ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. 2024 ല്‍ ഇവിടെ വൈദ്യുതി ഉല്‍പാദനം ആരംഭിക്കും. 1.43 ശതകോടി ദിര്‍ഹത്തിന്റെ പദ്ധതിയുടെ കരാര്‍ സ്റ്റാര്‍ബാഗ് ദുബായ്, ആന്‍ട്രിറ്റ്‌സ് ഹൈഡ്രോ, ഓസ്‌കാര്‍ എന്നീ കമ്പനിയുടെ കണ്‍സോര്‍ട്യത്തിനാണ്. 250 മെഗാവാട്ടാണ് പ്ലാന്റിന്റെ ഉല്‍പാദന ശേഷി. ഹത്തയിലെ മലനിരകളില്‍ വെള്ളം അണക്കെട്ടി നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുക.
കാര്‍ബണ്‍ രഹിത ഊര്‍ജ പദ്ധതികളിലേക്ക് ചുവട് മാറ്റി 2050 ഓടെ 75 ശതമാനം വൈദ്യുതി ഉല്‍പാദാനവും പരിസ്ഥിതി സൗഹൃദമാക്കുകയാണ് ദുബായിയുടെ ലക്ഷ്യം. ഹത്തമേഖലയുടെ പുരോഗതിക്കും പദ്ധതി വഴിവെക്കുമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ എന്നിവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.