
അബുദാബി: ഇന്ത്യയില്‍ അസാധുവാക്കപ്പെട്ട 500, 1000 രൂപ കറന്‍സി നോട്ടുകള്‍ ഗള്‍ഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളില്‍ മാറ്റിക്കിട്ടുമെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യുഎഇ എക്സ്ചേഞ്ച് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാട്ട്സാപ്പിലൂടെയാണ് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിക്കുന്നത്. ഈ മാസം 12, 3 തീയതികളില്‍ ഗള്‍ഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളില്‍ ഈ നോട്ടുകള്‍ മാറ്റാന്‍ കഴിയുമെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ലോകത്തെവിടെയും യുഎഇ എക്സ്ചേഞ്ച് ശാഖകളില്‍ പ്രസ്തുത കറന്‍സികള്‍ ഇപ്പോള്‍ വിനിമയം ചെയ്യുന്നില്ലെന്നും സര്‍ക്കാരില്‍ നിന്ന് രേഖാമൂലം നിര്ദേശംലഭിക്കും വരെ ഈ നില തുടരുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളിലെ കുപ്രചാരണം വിശ്വസിച്ച് നിരവധി ആളുകള്‍ തങ്ങളുടെ ശാഖകള്‍ സന്ദര്‍ശിച്ചും ടെലിഫോണ്‍ വഴിയും പ്രസ്തുത നോട്ടുകള്‍ മാറുന്നതു സംബന്ധിച്ചു വ്യാപകമായ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതെന്ന് യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Keep on working, great job!
Thanks for sharing your thoughts on financial
obligations. Regards