ബ്രിസ്ബേൺ: ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ഇന്ധനവില നല്‍കേണ്ടിവരുന്നത് ബ്രിസ്‌ബേൻ നിവാസികൾ. മറ്റു സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളില്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ക്വീന്‍സ്്‌ലാന്‍ഡ് തലസ്ഥാനത്ത് പെട്രോള്‍ വില്‍കുന്നതെന്ന് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ധനത്തിനായി ഓരോ വര്‍ഷവും ബ്രിസ്ബണിലെ വാഹന ഉപയോക്താക്കള്‍ അധികമായി നല്‍കേണ്ടിവരുന്നത് ദശലക്ഷക്കണക്കിന് ഡോളറാണ്.
മൊത്തവിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് ബ്രിസ്ബണില്‍ പെട്രോള്‍ വില്‍പന. ഒരു ലിറ്റര്‍ പെട്രോളിന് മറ്റു പ്രധാന നഗരങ്ങളിലേക്കാള്‍ 3.3 സെന്റ് അധികമായി ഒരു ശരാശരി ഡ്രൈവര്‍ നല്‍കണം. പ്രതിവര്‍ഷം 50 ദശലക്ഷം ഡോളർ ഇങ്ങനെ അധികമായി നല്‍കേണ്ടി വരുന്നു.
നാലു സെന്റിലധികം അധികമായി വാങ്ങുന്ന കോള്‍സാണ് അമിതവില ഈടാക്കുന്നതില്‍ ഒന്നാമത്. 1.5 സെന്റ് അധികമായി ബിപി ഈടാക്കുന്നു. സെവന്‍-ഇലവന്‍ ഔട്ട്‌ലെറ്റുകള്‍ മാര്‍ക്കറ്റ് ശരാശരിയെക്കാളും രണ്ടു സെന്റ് കുറച്ചാണ് പെട്രോള്‍ വില്‍ക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.