നിലവിൽ പതിനഞ്ച് വർഷത്തിൽ കൂടുതലായി വിദേശത്ത് കഴിയുന്നവർക്ക് തെരെഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബ്രിട്ടണിൽ വിലക്കുണ്ട്. ഈ വിലക്ക് നീക്കുമെന്നാണ് ഭരണഘടനാവകുപ്പ് മന്ത്രി ക്രിസ് സ്കിഡ്മോർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ലണ്ടൻ: വിദേശത്തുള്ള എല്ലാ പൗരന്മാർക്കും വോട്ടവകാശം ലഭ്യമാക്കുമെന്ന് ബ്രിട്ടൺ. നിലവിൽ പതിനഞ്ച് വർഷത്തിൽ കൂടുതലായി വിദേശത്ത് കഴിയുന്നവർക്ക് തെരെഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബ്രിട്ടണിൽ വിലക്കുണ്ട്. ഈ വിലക്ക് നീക്കുമെന്നാണ് ഭരണഘടനാവകുപ്പ് മന്ത്രി ക്രിസ് സ്കിഡ്മോർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
വിദേശത്ത് കഴിയുന്ന ബ്രിട്ടീഷ് പൗരന്മാരും നാടിന്റെ ഭാഗമാണെന്നും അതിനാൽ ഇവർക്കും ബ്രിട്ടണിൽ കഴിയുന്ന പൗരന്മാർക്ക് ലഭിക്കുന്ന അതേ അവകാശങ്ങൾ ലഭ്യമാക്കാനാണ് തീരുമാനമെന്ന് അറിയിച്ച സ്കിഡ്മോർ 2020 ലെ തെരെഞ്ഞെടുപ്പിൽ വിദേശത്ത് കഴിയുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.