കൊല്‍ക്കത്ത, മിഡ്നാപൂര്‍, ബിഹാറിലെ ആര, ഉത്തര്‍പ്രദേശിലെ വാരണാസി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഈ അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുള്ളതായും ആദായ നികുതി വകുപ്പ് സൂചിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും വാതകവും വിമാനത്താവളങ്ങളില്‍നിന്നു വിമാന ടിക്കറ്റും വാങ്ങാന്‍ പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെയേ സ്വീകരിക്കുകയുള്ളൂ.
വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവന് അല്ലെങ്കില്‍ 500 ഗ്രാമും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25 പവന് അല്ലെങ്കില്‍ 250 ഗ്രാം സ്വര്‍ണവും മാത്രമേ കൈവശം വയ്ക്കാനാവൂ എന്നാണ് പുതിയ ഉത്തരവ്.
രാജ്യത്ത് വിക്സ് ആക്ഷന്‍ 500 ഉള്‍പ്പടെ 344 മരുന്നുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡൽഹി ഹൈക്കോടതി നീക്കി.
റഡാറുകളും ഉപഗ്രഹ സംവിധാനങ്ങളുമടക്കം നൂതനസംവിധാനമുള്ള സ്മാര്‍ട് വേലികള്‍ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിനോടൊപ്പം സുരക്ഷാ ആസ്ഥാനങ്ങളില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്യും.
സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയില്‍ 94 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ആറു മാസത്തിനിടെ ആറാം തവണയാണ് പാചകവാതക വില കൂട്ടുന്നത്.
ശമ്പള ദിനങ്ങളാണ് ഇനിയുള്ള ഒരാഴ്ചയെന്നതിനാല് കൂടുതലും പൊതുമേഖലാ ബാങ്കുകളിലാകും കൂടുതല്‍ പണമെത്തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ മിക്ക സ്വകാര്യ കമ്പനികളും പൊതുമേഖലാ ബാങ്കുകള്‍ മുഖേനയാണ് ശമ്പളം വിതരണം ചെയ്യുന്നത്.
നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പിന്‍വലിച്ച 500, 1000 നോട്ടുകള്‍ വാങ്ങി കമ്മീഷന് അടിസ്ഥാനത്തില്‍ പുതിയ 2000ത്തിന്റെ നോട്ടുകള്‍ ഇവര്‍ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പണമോ ബാങ്ക് നിക്ഷേപമോ ആയി കണക്കില്‍പെടാത്ത തുക കണ്ടെത്തിയാല്‍ തുകയുടെ 30 ശതമാനം നികുതി, നികുതിയുടെ 33 ശതമാനം സര്‍ചാര്‍ജ്, തുകയുടെ 10 ശതമാനം പിഴ, ഇങ്ങനെ മൊത്തം 50 ശതമാനം.