ദുബായ്: ദുബായില്‍ കുട്ടികള്‍ക്ക് കോവിഡ് പരിശോധന ആരംഭിക്കുന്നു. ഉമിനീര്‍ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്ന പുതിയ രീതിയാണ് ഇതിനായി അവലംബിക്കുക. 24 മണിക്കൂറിനകം ഫലം ലഭ്യമാക്കും. മൂക്കില്‍ നിന്ന് സ്വാബ് ശേഖരിക്കുന്ന പി.സി.ആര്‍ പരിശോധന കുട്ടികളില്‍ ബുദ്ധിമുട്ടാണ് എന്നതിനാലാണ് ദുബായ ഹെല്‍ത്ത് അതോറിറ്റി പുതിയ രീതി അവലംബിക്കുന്നത്.
മൂന്ന് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ ഉമിനീര്‍ അടിസ്ഥാനമാക്കിയാവും പരിശോധന. 150 ദിര്‍ഹമാണ് ഇതിന് ചെലവ്. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. മുഹമ്മദ് ബിന്‍ റാഷിദ് യൂനിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവ നടത്തിയ പഠനത്തില്‍ ഈ പരിശോധനയുടെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
475 കുട്ടികളില്‍ സ്വാബ് പരിശോധനും ഉമിനീര്‍ പരിശോധനയും ഒരേസമയം നടത്തി ഫലം ശരിയാണെന്ന് ഉറപ്പാക്കിയതായും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.