ദുബായ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുബായില്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തിയെന്ന പ്രചാരണം യു.എ.ഇ നിഷേധിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ദുബായ് നാഇഫില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇവരെ ദുബായ് പൊലീസ് പിടികൂടി നാടുകടത്തി എന്ന പ്രചരണവും പിന്നാലെ സജീവമായി. എന്നാല്‍, പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുദ്രാവാക്യം മുഴക്കിയവരെ മുന്നറിയിപ്പ് നല്‍കി പൊലീസ് വിട്ടയക്കുകയായിരുന്നു. പ്രതിഷേധം സംഘടിതമോ ആസൂത്രിതമോ ആയിരുന്നില്ല. എന്നാല്‍, മറ്റൊരു രാജ്യത്തിനെതിരെ പൊതുസ്ഥലത്ത് മുദ്രാവാക്യം മുഴക്കാനും പ്രതിഷേധിക്കാനും യു.എ.ഇയില്‍ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.