ദുബായ്: ദുബായില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ നിയമം കര്‍ശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ സ്ഥാപനങ്ങള്‍ക്കും മറ്റും പുതിയ മാര്‍ഗരേഖ അധികൃതര്‍ കൈമാറി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന.
സാധാരണ ഗതിയില്‍ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് വരിക എളുപ്പമാണ്. എന്നാല്‍ വിസാ ചട്ടങ്ങളില്‍ പുതിയ ചില നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ദുബായ് എമിഗ്രേഷന്‍ അധികൃതരുടെ തീരുമാനം.
നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഹോട്ടല്‍ റിസര്‍വേഷന്‍, അതല്ലെങ്കില്‍ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ കൂടി റിട്ടേണ്‍ ടിക്കറ്റിനൊപ്പം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിര്‍ദേശം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുന്നവര്‍ അവരുടെ പൂര്‍ണ വിവരവും മറ്റു രേഖകള്‍ക്കൊപ്പം കൈമാറണം. സമ്മേളനം, പ്രദര്‍ശനം എന്നിവയില്‍ പെങ്കടുക്കാന്‍ വരുന്നവര്‍ മറ്റു രേഖകള്‍ക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.