ലണ്ടന്‍: പബ്‌ളിക് റോഡുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിക്കുന്നു. സൈക്കിള്‍ ലെയിനുകളിലും റോഡുകളിലും ഇവ ഉപയോഗിക്കുന്നത് നിയമപരമാക്കുന്ന കാര്യത്തില്‍ കണ്‍സല്‍ട്ടേഷന്‍ ആരംഭിക്കും. സിറ്റികളില്‍ ഇ-സ്‌കൂട്ടറിന്റെ ട്രയല്‍ നടത്താനും വിജയകരമെങ്കില്‍ മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് കണ്‍സള്‍ട്ടേഷന്‍ പദ്ധതിയിടുന്നത്. ഇ- സ്‌കൂട്ടറുകള്‍ സാധാരണ സൈക്കിളുകള്‍ക്ക് തുല്യമായി പരിഗണിക്കണമെന്നാണ് ഇതിലെ നിര്‍ദ്ദേശം. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രൈവറ്റ് ലാന്‍ഡില്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
നിയമം ലംഘിച്ചാല്‍ 300 പൗണ്ട് പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും. ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ സ്പീഡ് ഇന്‍ഹിബിറ്ററുകള്‍ ഉണ്ടായിരിക്കും. 15.5 മൈല്‍ സ്പീഡില്‍ ഇത് ലിമിറ്റ് ചെയ്തിരിക്കും. ഓടിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് വേണോ എന്ന കാര്യത്തില്‍ ഇപ്പോഴും അഭിപ്രായ സമന്വയം ഉണ്ടാവുന്നതേയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.