ബര്‍ലിന്‍: രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 7 വരെ നീട്ടാന്‍ ജര്‍മനി തീരുമാനിച്ചു. ചാന്‍സലര്‍ അംഗല മെര്‍ക്കലും 16 സ്റ്റേറ്റുകളുടെ പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഫെബ്രുവരി പകുതി വരെയാണ് നിലവിലുള്ള ലോക്ക്ഡൗണിന്റെ കാലാവധി. ഇതു മാര്‍ച്ച് 14 വരെ നീട്ടണമെന്നാണു ചില സ്റ്റേറ്റുകള്‍ ആവശ്യപ്പെട്ടത്. മറ്റു സ്റ്റേറ്റുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് മാര്‍ച്ച് ഏഴു വരെയാക്കിയത്.
മൂന്നു മാസത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കൊടുവില്‍ രാജ്യത്ത് രോഗബാധ കുറഞ്ഞുവരുകയാണെന്ന് മെര്‍ക്കല്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പുരോഗതി തൃപ്തികരമാണ്. എന്നാല്‍, കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കേണ്ടത് ഉണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.