വീടുകളില്‍ ഒക്ടോബര്‍ മുതല്‍ പുക മുന്നറിയിപ്പ് ഉപകരണം നിര്‍ബന്ധമാക്കുമെന്നു കാണിച്ച് സിവില്‍ ഡിഫന്‍സ് മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. അടുത്തവര്‍ഷം മുതല്‍ ഈ സംവിധാനം ഇല്ലാതെ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതിയും നല്‍കില്ല.
ഷാര്‍ജ: രാജ്യത്തെ വീടുകളില്‍ പുക മുന്നറിയിപ്പ് ഉപകരണം നിര്‍ബന്ധമാക്കുന്നു. വീടുകളില്‍ ഒക്ടോബര്‍ മുതല്‍ പുക മുന്നറിയിപ്പ് ഉപകരണം നിര്‍ബന്ധമാക്കുമെന്നു കാണിച്ച് സിവില്‍ ഡിഫന്‍സ് മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. അടുത്തവര്‍ഷം മുതല്‍ ഈ സംവിധാനം ഇല്ലാതെ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതിയും നല്‍കില്ല.
തീപിടുത്തങ്ങളില്‍ ആളപായം കുറക്കാന്‍ ലക്ഷ്യമിട്ടാണ് മുഴുവന്‍ വീടുകളിലും സ്‌മോക്ക് ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കുന്നത്. ഇതിന്റെ വിതരണത്തിനായി ഷാര്‍ജ മുനിസിപ്പാലിറ്റി മൂന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ നിര്‍മാണത്തിന് മുന്‍പേ കെട്ടിടത്തിന്റെ പ്ലാനിലും സ്‌കെച്ചിലും പുക മുന്നറിയിപ്പ് ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇവ ഇല്ലാത്ത പ്ലാനുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കില്ല.
അതേസമയം കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് 20000 വീടുകളില്‍ മുനിസിപ്പാലിറ്റി സൗജന്യമായി ഉപകരണം വിതരണം ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.