ജൂണ്‍ 15 മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരുന്നത്. വേനല്‍ചൂടിന് നേരിയ ശമനം വന്നിട്ടുണ്ട്. ഇതോടെ ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് മാസം ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നരവരെ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് ജോലിയെടുക്കുന്നത് തൊഴില്‍മന്ത്രാലയം നിരോധിച്ചിരുന്നു.
റിയാദ്: യുഎഇയില്‍ വേനല്‍ചൂട് ശക്തമായതിനാല്‍ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം ഇന്ന് അവസാനിക്കും. ജൂണ്‍ 15 മുതല്‍ മൂന്ന് മാസക്കാലത്തേക്കാണ് മധ്യാഹ്നവിശ്രമം പ്രഖ്യാപിച്ചിരുന്നത്. വേനല്‍ചൂടിന് നേരിയ ശമനം വന്നിട്ടുണ്ട്. ഇതോടെ ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച മധ്യാഹ്നവിശ്രമം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് മാസം ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നരവരെ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് ജോലിയെടുക്കുന്നത് തൊഴില്‍മന്ത്രാലയം നിരോധിച്ചിരുന്നു.
അടിയന്തര സ്വഭാവമുള്ള ജോലികള്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുണ്ടായിരുന്നത്. മധ്യാഹ്നവിശ്രമ നിയമത്തോട് സഹകരിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പരിശോധനാവിഭാഗം അസി. അണ്ടര്‍സെക്രട്ടറി മഹര്‍ അല്‍ ഉബൈദ് നന്ദി അറിയിച്ചു. ഇത് പതിമൂന്നാം വര്‍ഷമാണ് യുഎഇ തുടര്‍ച്ചയായി വേനല്‍കാലത്ത് തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നടപ്പാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.