ദുബായിലെ ബീച്ചുകളിൽ റോബോട്ടുകളെ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കി നിർത്താൻ മുൻസിപ്പാലിറ്റിയുടെ തീരുമാനം. മിഡിൽ ഈസ്റ്റിൽ ആദ്യമായാണു ബീച്ചുകളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് റോബോട്ടുകളെ ഉപയോഗിക്കുന്നത്.
ദുബായ്: ദുബായിലെ ബീച്ചുകളിൽ റോബോട്ടുകളെ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കി നിർത്താൻ മുൻസിപ്പാലിറ്റിയുടെ തീരുമാനം. മിഡിൽ ഈസ്റ്റിൽ ആദ്യമായാണു ബീച്ചുകളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് റോബോട്ടുകളെ ഉപയോഗിക്കുന്നത്.
മണിക്കൂറില്‍ 35 കിലോ മീറ്റര്‍ വേഗതയില്‍ ഓടാന്‍ റോബോട്ട് ലൈഫ് ഗാര്‍ഡിന് സാധിക്കും. റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ചാണു പ്രവർത്തനം. വെള്ളത്തില്‍ ഒഴുകി നടക്കാനും കഴിയും. റീച്ചാര്‍ജ്ജ് ചെയ്യാതെ 30 തവണ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവയാണ് ഈ റോബോട്ടുകള്‍. റീച്ചാർജ് ചെയ്യാൻ 45 മുതൽ 90 മിനിറ്റുവരെ മതി.
125 സെന്റീമീറ്റർ ഉയരവും 11 കിലോ ഭാരവുമുള്ള റോബട്ടിന് 130 കിലോമീറ്ററിലേറെ നീങ്ങാൻ കഴിയും. പൊതുവെ മനുഷ്യർക്ക് രക്ഷാപ്രവർത്തനം നടത്താനാകാത്ത സാഹചര്യങ്ങളിലും റോബോട്ടിനു സാധിക്കും എന്നതാണു പ്രധാനകാര്യം. പൊതുജന സുരക്ഷ മുൻ നിർത്തിയാണു രക്ഷാപ്രവർത്തനങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതെന്ന് ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.