ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഈ വര്‍ഷവും മാറ്റമില്ലാതെ നടത്തും. പതിവുപോലെ ഷാര്‍ജ എക്‌സ്പോ സെന്ററില്‍ നവംബര്‍ ആദ്യവാരം തന്നെ പുസ്തകോത്സവം ആരംഭിക്കും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള പ്രസാധകരും സാഹിത്യ നായകരും എത്തും.
ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് പുസ്തകോത്സവത്തിന്റെ സംഘാടകര്‍. 14,625 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള സ്ഥലമാണ് പുസ്തകോത്സവത്തിനായി എക്‌സ്പോ സെന്ററില്‍ സജ്ജമാക്കുന്നത്. ഇതിനായുള്ള റജിസ്ട്രേഷന്‍ നടപടികള്‍ തുടരുന്നു. എല്ലാ വര്‍ഷവും എത്താറുള്ള മിക്കവാറും എല്ലാ പുസ്തക പ്രസാധകരും ഈ വര്‍ഷവും എത്തും. അതിനുള്ള റജിസ്ട്രേഷനുകള്‍ നടന്നുകഴിഞ്ഞു. ഈ മാസം ഒടുവില്‍ വരെ പ്രസാധകര്‍ക്ക് അപേക്ഷ നല്‍കാം.
കോവിഡ് സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ ഈ വര്‍ഷം പുസ്തകോത്സവം നടക്കുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പത്തിന്റെയും കാര്യമില്ലെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റഖാദ് അല്‍ അമേരി തന്നെ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.