Currency

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് യുഎഇയില്‍ നിരോധനം

സ്വന്തം ലേഖകന്‍Tuesday, April 25, 2017 12:41 pm

ഈജിപ്ത്, ഒമാന്‍, ജോര്‍ദാന്‍, ലെബനാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കാണ് നിരോധം. മെയ് 15 മുതല്‍ നിരോധം നിലവില്‍ വരും. ഈജിപ്തില്‍ നിന്നുള്ള വിവിധയിനം കുരുമുളകുകള്‍ക്കും ജോര്‍ദാനില്‍ നിന്ന് കാബേജ്, കോളിഫ്‌ലവര്‍, ലെറ്റിയൂസ്, സ്‌ക്വാഷ്, പയര്‍ എന്നിവയുടെ ഇറക്കുമതിയാണ് വിലക്കിയത്.

റിയാദ്: അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് യുഎഇ നിരോധനം ഏര്‍പ്പെടുത്തി. ചിലയിനം പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതിയാണ് യുഎഇ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം നിരോധിച്ചത്. ഈ ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഈജിപ്ത്, ഒമാന്‍, ജോര്‍ദാന്‍, ലെബനാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കാണ് നിരോധം. മെയ് 15 മുതല്‍ നിരോധം നിലവില്‍ വരും. ഈജിപ്തില്‍ നിന്നുള്ള വിവിധയിനം കുരുമുളകുകള്‍ക്കും ജോര്‍ദാനില്‍ നിന്ന് കാബേജ്, കോളിഫ്‌ലവര്‍, ലെറ്റിയൂസ്, സ്‌ക്വാഷ്, പയര്‍ എന്നിവയുടെ ഇറക്കുമതിയാണ് വിലക്കിയത്. ലെബനാനിലെ തണ്ണിമത്തന്‍, കാരറ്റ്, ഒമാനിലെ ചീര എന്നിവയുടെയും ഇറക്കുമതി നിരോധിച്ചു. അതേസമയം യെമനിലെ എല്ലാ ഇനം പഴങ്ങള്‍ക്കും നിരോധനം ബാധകമാണ്.

ഉല്‍പന്നങ്ങള്‍ കീടനാശിനി മുക്തമാകുന്നത് വരെയും നിരോധനം തുടരും. എന്നാല്‍ നിരോധനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കീടനാശിനി അവശിഷ്ടങ്ങളില്‍ നിന്ന് മുക്തമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മെയ് 15 മുതല്‍ ഹാജരാക്കണമെന്നും രാജ്യങ്ങളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കമീഷന്‍ അക്രഡിറ്റേഷനുള്ള അത്യാധുനിക ലബോറട്ടറികളിലാണ് യു.എ.ഇ കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x