പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തക റാണ അയൂബിന് അശ്ലീലസന്ദേശം അയച്ച മലയാളി ജീവനക്കാരനെ യുഎഇയിൽ നിന്നും നാടുകടത്തി.
ഷാർജ: പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തക റാണ അയൂബിന് അശ്ലീലസന്ദേശം അയച്ച മലയാളി ജീവനക്കാരനെ ഷാര്‍ജയിലെ ആല്‍ഫ പെയിന്റ്സ് കമ്പനി ജോലിയിൽ നിന്നും പുറത്താക്കിയ ശേഷം നാടുകടത്തി. പ്രമുഖ സ്ഥാപനമായ നാഷണല്‍ പെയിന്റിന്റെ സഹോദര സ്ഥാപനമാണ് ആൽഫ പെയിന്റ്സ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ബിന്‍സിലാല്‍ ബാലചന്ദ്രന്‍ (31) എന്ന യുവാവിനെയാണ് യുഎഇയിൽ നിന്നും നാടുകടത്തിയത്.
ഫെയിസ് ബുക്കിലൂടേയും ട്വിറ്ററിലൂടെയുമാണ് ബിന്‍സിലാല്‍ റാണ അയ്യൂബിനെ ലൈംഗികാതിക്രമം നടത്തുന്ന സന്ദേശങ്ങള്‍ അയച്ചത്. ഇക്കാര്യം റാൻ അയൂബ് സോഷ്യൽ മീഡിയയിലൂടെ തന്നെ പുറത്തറിയിക്കുകയായിരുന്നു. ഇതേതുടർന്ന് കമ്പനി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ബിൻസിലാലിനെ സ്ഥാപനത്തില്‍ നിന്നും പിരിച്ച് വിട്ടതെന്ന് കമ്പനിയുടെ ഹുമാന്‍ റിസോഴ്സ് മാനേജര്‍ ഷാദി അല്‍ റിഫായി അറിയിച്ചു.
ജീവനക്കാരന്റെ നടപടിയില്‍ നാഷണല്‍ പെയിന്റ് അധികൃതര്‍ ഖേദം അറിയിച്ചതായി റാണ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യയിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. തെഹല്‍ക്കയിലൂടെ പത്രപ്രവര്‍ത്തനം ആരംഭിച്ച റാണ അയൂബിന്റെ ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള പുസ്തകം ഗുജറാത്ത് ഫയല്‍സ് വൻ കോലിളക്കം സൃഷ്ടിച്ചതായിരുന്നു.
UAE govt has revoked Bincy Lal’s visa and r deporting him back to India. A lesson for those who harass us, will drag you out of ur ratholes
— Rana Ayyub (@RanaAyyub) April 10, 2017
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.