60 മലയാളികളടക്കം എണ്‍പതിലേറെ ജീവനക്കാരാണ് ലേബര്‍ക്യാമ്പില്‍ കഴിയുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി- റെസ്റ്റോറന്റ് ശൃംഖലയിലെ തൊഴിലാളികളാണിവര്‍. ശമ്പളം നിഷേധിച്ചതിന് പുറമെ ഇവരുടെ വിസ പുതുക്കാത്തതിനാല്‍ നാട്ടില്‍പോകാന്‍ ഈ തൊഴിലാളികള്‍ ഇനി വന്‍തുക പിഴ അടയ്‌ക്കേണ്ടിയും വരും.
ദുബായ്: മാസങ്ങളായി ശമ്പളമില്ലാതെ മലയാളികളടക്കമുള്ള ജീവനക്കാര്‍ ദുരിതത്തില്‍ ദുബായിലെ ലേബര്‍ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുന്നു. 60 മലയാളികളടക്കം എണ്‍പതിലേറെ ജീവനക്കാരാണ് ലേബര്‍ക്യാമ്പില്‍ കഴിയുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി- റെസ്റ്റോറന്റ് ശൃംഖലയിലെ തൊഴിലാളികളാണിവര്‍. ശമ്പളം നിഷേധിച്ചതിന് പുറമെ ഇവരുടെ വിസ പുതുക്കാത്തതിനാല്‍ നാട്ടില്‍പോകാന്‍ ഈ തൊഴിലാളികള്‍ ഇനി വന്‍തുക പിഴ അടയ്‌ക്കേണ്ടിയും വരും.
തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റെസ്റ്റോറന്റ് ബേക്കറി ശൃംഖലയിലെ തൊഴിലാളികളാണ് ദുരിത ജീവിതം നയിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ ഈ ബേക്കറിയില്‍ ജോലി ചെയ്തവരാണ് ഇവരില്‍ പലരും. ഒരു വര്‍ഷത്തിലേറെ ശമ്പളം മുടങ്ങിയവരും വന്‍തുകയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. വിസ കാലാവധിയുള്ള നിരവധി ജീവനക്കാര്‍ നാട്ടിലേക്ക് പോയി. വിസയും രേഖയുമില്ലാത്ത 80 ലധികം പേരാണ് ദുബായില്‍ ദുരിതത്തില്‍ കഴിയുന്നത്.
രണ്ട് ബേക്കറിയും 26 റെസ്റ്റോറന്റ് ശാഖകളും അടങ്ങുന്ന വലിയ ഗ്രൂപ്പിന്റെ പല ശാഖകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഒന്നരവര്‍ഷമായി സ്ഥാപന ഉടമ എവിടെയാണെന്ന് അറിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. പരാതിയുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും ലേബര്‍ വകുപ്പിനെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. അതേസമയം ലേബര്‍ ക്യാമ്പിന്റെ വാടകയും കാലങ്ങളായി മുടങ്ങിയതിനാല്‍ ക്യാമ്പ് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് പതിച്ചുകഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.