വിക്ടോറിയ: വിക്ടോറിയയില്‍ രണ്ടു ഘട്ട ഇളവുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 137 പേര്‍ക്ക് മാത്രമാണ് രോഗബാധയുള്ളതെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു. ഇതില്‍ 12 പേരാണ് ആശുപത്രിയില്‍. രണ്ടു പുതിയ കേസുകള്‍ മാത്രാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 19 തിങ്കളാഴ്ച മുതലും, നവംബര്‍ 2 തിങ്കളാഴ്ച മുതലുമാകും ഈ രണ്ടു ഘട്ട ഇളവുകള്‍ തുടങ്ങുക. ഉള്‍നാടന്‍ വിക്ടോറിയയില്‍ സ്ഥലമോ വീടോ ഉള്ള മെല്‍ബണ്‍കാര്‍ക്ക്, കാട്ടുതീ സീസണു മുമ്പുള്ള സുരക്ഷാ നടപടികള്‍ക്കായി അവിടേക്ക് യാത്ര ചെയ്യാം. ഇതിനായി പ്രത്യേക നടപടിക്രമങ്ങളുണ്ടാകും. കൗണ്‍സിലുകളുടെ നിര്‍ദ്ദേശ പ്രകരാമാണ് ഇത് ചെയ്യേണ്ടതെന്ന് പ്രീമിയര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.