വിക്ടോറിയ: ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കഠിനമായ ഫ്‌ലൂ പടര്‍ന്നു പിടിക്കുന്നു. വിക്ടോറിയയില്‍ പടര്‍ന്നു പിടിച്ച ഫ്‌ലൂ ബാധിച്ച് ഈ വര്‍ഷം എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 125 പേരാണ് മരണമടഞ്ഞത്. ഇതില്‍ 105 പേര്‍ ഏജ്ഡ് കെയറില്‍ താമസിക്കുന്നവരാണെന്നാണ് വിക്ടോറിയന്‍ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. മാത്രമല്ല മരിച്ച എട്ടു കുട്ടികള്‍ 15 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഈ വര്‍ഷത്തേത് റെക്കോര്‍ഡ് സൃഷ്ടിച്ച പനിബാധയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇതുവരെ ഏതാണ്ട് 50,000 പേര്‍ക്ക് ഫ്‌ലൂ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇപ്പോഴും ഫ്‌ലൂ പടര്‍ന്നു പിടിക്കുകയാണെന്നും കൂടുതല്‍ പടരുന്നത് തടയാനായി പൊതുജനങ്ങള്‍ കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഓസ്ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഫ്‌ലൂ ബാധ കഠിനമാകുന്നതായി മെയ് മാസത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ആറ് മാസത്തിന് മേല്‍ പ്രായമായവര്‍ പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.